വികാരങ്ങളുടെ പെരുമഴയില്‍
വിണ്ണ്‍ മണ്ണിനെ ചുംബിച്ച രാവില്‍
പൂമൊട്ടുകള്‍മാത്രം വിതറിയ
കുടയ്ക്ക് കിഴെ ഞാന്‍നടന്നു
മൊട്ടുകളില്‍നിറയുന്ന തുള്ളികള്‍
നോക്കി അകം പറ്റുവാന്‍ഞാന്‍
വെമ്പി –“നനയരുത്”
മാറിടം പൊട്ടി കണ്ണിട വറ്റി
മഴ വീണ്ടും പെയ്തിറങ്ങി
ചെവികള്‍ക്കരികെ വീണ
ആ തുള്ളി മന്ത്രിച്ചു
“ഹൃദയം തുറക്കൂ ഞാനൊന്നു
പെയ്തു തീരട്ടെ”
- പിയോ,ദില്ലി സര്‍വകലാശാല


No comments:
Post a Comment