Sunday 16 October 2011

വിശന്ന് മരിച്ചവര്‍ക്കുവേണ്ടി



അമ്മേ വിശക്കുന്നു.
ഉദരവ്യാളികള്‍ നൃത്തംവച്ച്
നിറയുന്നു കാഴ്ചകള്‍.
ദിക്കുതെറ്റി പുളഞ്ഞിഴയുന്നു
തലയറ്റ കാളസര്‍പ്പങ്ങളെവിടേയും.
നഷ്ടമാകുന്നു സാഗരങ്ങള്‍,
ഒരു നൂറുകവിതകള്‍, ഈ
തുളവീണ കുടലില്‍ നിന്നുമേ.
കാണുന്നു ഉള്ളിലെ സീല്‍ക്കാരങ്ങളില്‍
തലതല്ലിവീഴുന്ന ആകാശമേഖങ്ങള്‍,
പ്രളയപരവശമീ ഗോപുരങ്ങളും.
അറിയുന്നു ഞാന്‍
സമനല്ലെന്ന സത്യവും
സത്യങ്ങളില്ലാ വിശപ്പിന്‍റെ മൗനവും.
ഒന്നുമറിയാതെ ഓര്‍മകളില്ലാതെ
വേവുന്നു നീറുന്നു കല്‍ച്ചുളയില്‍.
തൂക്കുമരച്ചുടലകള്‍ വേണ്ട
ബലിനിയമങ്ങളോ വേണ്ട
കിരീടവും വേണ്ട ആകാശവും വേണ്ട
അല്ലാതെയോ വിശപ്പില്‍
ഭൂമിയെതുരന്നു മൂടപ്പെടുന്നു ഞാന്‍.

അമ്മേ വിളമ്പുക
മരണാവിളികള്‍ക്കുമുന്നേ,
മറക്കാത്ത ഒരുപിടി മണ്ണും,
അതിലൊരു പുല്‍നാമ്പുമെങ്കിലും.

ഹരി

No comments:

Post a Comment