Tuesday 22 November 2011

ആ വര്‍ഷാവസാന പരീക്ഷ

ലിതിന്‍ തോമസ്, ലോ ഫാക്കല്‍റ്റി

അന്നും നിലാവുണ്ടായിരുന്നു.
ഇരുളിന്‍റെ പ്രഭ കുളിരണിയിച്ചിരുന്നു.
തണുത്ത പടികളില്‍ ഇരുന്നു നാം
ചൂടിള്ള പ്രണയം പങ്കുവച്ചു.

പുല്‍ച്ചെടികള്‍ക്കുപോലും ഇത്രയും കഥകളുണ്ടെന്ന്
അന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു.
നിന്‍റെ ജല്പനം എന്നില്‍ ഉണര്‍ത്തിയത്
ഓര്‍മകളിലെ ആ മണിനാദമാണ്.
സ്കൂള്‍ വിടുമ്പോള്‍ തുടരെ മുഴങ്ങുന്ന മണിശബ്ദം.
എന്തൊരാശ്വാസമായിരുന്നു ശ്രവിക്കുമ്പോള്‍
സ്വാതന്ത്ര്യത്തിന്‍റെ, വിടുതലിന്‍റെ സന്തോഷം.

നീ ആശ്വാസമായ് എന്‍റെ സ്വാതന്ത്ര്യമായ്
എത്രയോകാലം നമ്മള്‍ പ്രണയം പങ്കുവച്ചു.
ഒരിക്കല്‍ നീ വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
നിന്‍റെ വിവാഹമാണ് പോലും, ക്ഷമിക്കണം.
മറക്കുവാനുള്ള നിന്‍റെ ആവശ്യം ഗംഭീരമായി.
നെടുവീര്‍പ്പും കരച്ചിലും മാറ്റുകൂട്ടി.
എന്തുകൊണ്ടോ അന്നെനിക്ക് ഒരു വര്‍ഷാവസാന
പരീക്ഷ കഴിഞ്ഞതായി തോന്നി.
സ്വാതന്ത്ര്യത്തിന്‍റെ അശ്രുബിന്ദുക്കള്‍ ഈറനണിയിച്ചിരിക്കാം.
മൂത്രവിസര്‍ജനശേഷമുള്ള ആശ്വാസം പോലെ
പക്ഷേ അതു കുറച്ചുകാലം നീണ്ടുനിന്നു.

No comments:

Post a Comment